Posts

Showing posts from February 12, 2017

ശാസ്ത്ര വിജ്ഞാനത്തിന്‍റെ പുതിയ വഴികള്‍ തേടി ...

Image
ചെറുവത്തൂർ: അധ്യാപക പരിശീലനത്തിൽ പുതുവഴികൾ തേടി ചെറുവത്തൂർ ഉപജില്ലാതല ശാസ്ത്രോത്സവത്തിന് ആലന്തട്ട എ.യു.പി.സ്കൂളിൽ തുടക്കമായി. രസകരവും ചിന്തോദ്ദീപകവുമായ പ്രവർത്തനങ്ങളിലൂടെ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ ശാസ്ത്ര പഠനത്തിൽ കൂടുതൽ തല്പരരാക്കുന്നതിനായി സർവശിക്ഷ അഭിയാൻ ആസൂത്രണം ചെയ്ത സ്കൂൾ തല ശാസ്ത്രോത്സവങ്ങൾക്കു മുന്നോടിയായാണ് ശാസ്ത്രാധ്യാപകർക്കുള്ള പരിശീലനം. പ്രകൃതി പ്രതിഭാസങ്ങളെയും ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളെയും ശാസ്ത്രീയമായി വ്യാഖ്യാനിക്കാനുള്ള ശേഷി കുട്ടികളിൽ രൂപപ്പെടുമ്പോഴാണ് ശാസ്ത്ര പഠനം സാർഥകമാകുന്നത്. ഇതിനായി ശാസ്ത്രത്തിന്റെ രീതിയിലുടെ പഠനാനുഭവങ്ങൾ നൽകുന്നതിനുള്ള പ്രായോഗികാനുഭവമാണ് മൂന്നു ദിവസത്തെ ശാസ്ത്രോത്സവത്തിലൂടെ അധ്യാപകർക്ക് ലഭ്യമാക്കുന്നത്. ഉപജില്ലയിലെ 32 വിദ്യാലയങ്ങളിലെ അധ്യാപകർക്കൊപ്പം ആലന്തട്ട, നാലിലാംകണ്ടം സ്കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന 100 കുട്ടികളും ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഉപകരണങ്ങൾ നിർമിക്കുന്നതിനും, ചെറുസംഘങ്ങളായി പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും, നിഗമനങ്ങൾ രൂപപ്പെടുത്തുന്നതിനും, വിലയിരുത്തുന്നതിനു മുള്ള അവസരങ്ങൾ മുഴുവൻ കുട്ടി

മൺമറയുന്ന തൊഴിലറിവുകൾ മുറുകെപ്പിടിക്കാൻ കുരുന്നുകൾ

Image
കൈതയും ഈറ്റയും നാടുനീങ്ങുമ്പോഴും വിദൂര ദേശങ്ങളിൽ പോയി അവ ശേഖരിച്ച് നാടിന്റെ പഴയ തൊഴിൽ പാരമ്പര്യത്തെ നിലനിർത്താൻ പാടുപെടുന്ന പഴമക്കാരുടെ അനുഭവ വിവരണ വേദികൂടിയായി ഈ തൊഴില റിവ് പാഠശാല. ചന്തയിലെ വിലപേശലിനിരയായി അധ്വാനത്തിന്റെ വില കിട്ടാതെ ഈ പരമ്പരാഗത ഉൾപ്പന്നങ്ങൾ പ്രതിസന്ധിയുടെ വട്ടംകറങ്ങലിലാണെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. മുള്ളുകുത്തി ചോര പൊടിഞ്ഞ് അറുത്തെടുക്കുന്ന കൈതോലകൾ മൂന്നു ദിവസം വെയിലത്തുണക്കി , മഞ്ഞിൽ പതം വരുത്തി , മുള്ളുകൾ നീക്കി കരവിരുതോടെ മെടഞ്ഞെടുക്കാൻ ദിവസങ്ങൾ പലതെടുക്കുമെങ്കിലും പായയ്ക്ക് ലഭിക്കുന്നത് തുച്ഛമായ വില മാത്രം. പരിസ്ഥിതിയോടൊട്ടി നിൽക്കുന്നതും ശാരീരിക അസ്വസ്ഥതകളില്ലാത്തതുമായ കൈതപ്പായ കളുടെ സ്ഥാനം ഇന്ന് വില കുറഞ്ഞതും നിലവാരമില്ലാത്തതും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ പ്ലാസ്റ്റിക് പായകൾ കൈയടക്കിക്കഴിഞ്ഞു.ഈറ്റക്കുട്ടകളുടെ കാര്യവും വിഭിന്നമല്ല. അന്യം നിന്നുപോകുന്ന പരമ്പരാഗത തൊഴിലറിവുകൾ തിരികെപ്പിടിക്കുന്നതിനും അവയുടെ സ്ഥാനം വളരെ ഉയർന്നതാണെന്ന് ബോധ്യപ്പെടുത്താനും ഇത്തരം തൊഴിലുകളുടെ മാഹാത്മ്യം ഊട്ടിയുറപ്പിക്കുന്നതിനുമാണ് പാഠശാല ഒരുക്കിയത്.      

മത്സരിക്കാൻ അധ്യാപകരും രക്ഷിതാക്കളും, വിധികർത്താക്കളായി കുട്ടികളും

Image
ചെറുവത്തൂർ: മത്സരിക്കാൻ തയ്യാറായി   കളത്തിലിറങ്ങിയപ്പോൾ , വിധികർത്താക്കൾ ആരാണെന്നതിനെക്കുറിച്ച് അവർ ചിന്തിച്ചതേയില്ല... വിസിൽ മുഴങ്ങിയപ്പോൾ ചുറ്റും കൂടി നിന്ന 46 കുട്ടികളും , സഹപ്രവർത്തകരും , സ്നേഹിതരും കയ്യടിച്ചു... മത്സരാർഥികൾക്ക് ആവേശമായി.. കൈ വിരലുകൾ ദ്രുതഗതിയിൽ      ചലിച്ചു...            സർവശിക്ഷ അഭിയാൻ കാസർഗോഡ്‌ ആവിഷ്കരിച്ച നൂതനാശയ പ്രവർത്തനങ്ങളുടെ ഭാഗമായി   ചെറുവത്തൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ കൂളിയാട് ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ച ' തൊഴിലറിവ് പാഠശാല ' യാണ് പങ്കിളത്തത്തിലും വിധി നിർണയത്തിലും പുതുമകൾ നിറഞ്ഞ ഓലമെടയൽ മത്സരം സംഘടിപ്പിച്ചത്. അധ്യപകരും   ബി.ആർ.സി.ട്രെയിനർമാരും   രക്ഷിതാക്കളും ഉൾപ്പെടെ 10 പേർ പങ്കെടുത്ത മത്സരം പൂർത്തിയായപ്പോഴാണ് ക്യാമ്പംഗങ്ങളായ കുട്ടികളാണ് വിധികർത്താക്കളെന്ന രഹസ്യം സംഘാടകർ പുറത്തുവിട്ടത്.ഇതിനായി വിജയികളെ കണ്ടെത്താനുള്ള വിലയിരുത്തൽ സൂചകങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തി.അമ്പൂഞ്ഞി , നാരായണൻ തുടങ്ങിയ പരിചയ സമ്പന്നരായ ആളുകൾ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി.പൂർത്തിയാകാനെടുത്ത സമയം , പൂർണത , ഉപയോഗക്ഷമത , ഭംഗി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച